പകുതി വിവാപാറ്റ് എണ്ണണം; പ്രതിപക്ഷത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി- ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന് വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന   പ്രതിപക്ഷ പാര്‍ട്ടികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.

50 ശതമാനം വോട്ടു രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹരജിയില്‍ ആവശ്യപ്പെടുന്നത്. വോട്ടിംഗ് യന്ത്രങ്ങളിലെ വ്യാപകമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഹരജി.
കോണ്‍ഗ്രസ്,സി.പി.എം,ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹരജി സമര്‍പിച്ചത്.

 

Latest News