ചേര്‍ത്തലയില്‍ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി

ചേര്‍ത്തല- ഒന്നേകാല്‍ വയസ്സായ മകളെ കൊലപ്പെടുത്തിയത് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തതിനാലെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നും അമ്മ ആതിര പോലീസസിനോട് പറഞ്ഞു.

ശനിയാഴ്ച ഉച്ചക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8ാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണ്‍-ആതിര ദമ്പതികളുടെ  മകള്‍ ആദിഷയെ കൊലപ്പെടുത്തിയത്. ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചുവെന്നാണ് ആതിരയുടെ മൊഴി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.

http://malayalamnewsdaily.com/sites/default/files/2019/04/30/murder-stick.jpg
കുഞ്ഞ് രാത്രി ഉണരുമ്പോള്‍ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുള്‍പ്പെടെ സ്വസ്ഥജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തില്‍ കുഞ്ഞിനോടു ദേഷ്യം വെച്ചുപുലര്‍ത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News