Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ പതിനാറുകാരന്‍ പത്ത് വയസുകാരിയെ  പീഡിപ്പിച്ച് അഴുക്കുചാലില്‍ ഉപേക്ഷിച്ചു 

ലണ്ടന്‍-യു.കെയിലെ ഡിവോണില്‍ സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്കുള്ള വഴിയില്‍ വച്ച് 10 വയസുകാരിക്കു നേരെ 16കാരന്റെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം മരിക്കാനായി അഴുക്കുചാലില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായത് 16കാരനാണ്. നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശ്വാസം മുട്ടിച്ചതിനും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ലൈംഗിക പീഡനവും, കൊലപാതക ശ്രമവും നടത്തിയെന്ന കുറ്റം പ്രതി നിഷേധിക്കുകയാണ്. ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയത് പീഡിപ്പിക്കാനാണെന്ന ആരോപണവും പ്രതി സമ്മതിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഡിവോണില്‍ ഈ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയതെന്ന് ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയില്‍ വ്യക്തമാക്കി. 
സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ 16കാരന്‍ ചാടിവീണ് അതിക്രമം നടത്തിയെന്നാണ് കേസ്. വീട്ടിലേക്ക് വിളിക്കാനായി ഫോണ്‍ കൈയില്‍ എടുക്കുമ്പോഴാണ് പിന്നില്‍ നിന്നും ഓടിയെത്തിയ ആള്‍ അക്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ബോധം തിരികെ കിട്ടിയപ്പോള്‍ കുട്ടി കരയുകയും ഇത് കേട്ടെത്തിയ വഴിപോക്കര്‍ ഇവരെ രക്ഷപ്പെടുത്തുകയും അമ്മയെ വിവരം അറിയിക്കുകയുമായിരുന്നു.
വീട്ടില്‍ മടങ്ങിയെത്തിയ പ്രതിയായ ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രതിയുടെ വീട്ടുകാര്‍ക്കും സംശയം തോന്നിയിരുന്നു. വസ്ത്രത്തില്‍ നനവും, ചെളിയും കണ്ടപ്പോള്‍ സൈക്കിളില്‍ നിന്നും വീണതാണെന്നായിരുന്നു മറുപടി. രാത്രി ഭക്ഷണം കഴിക്കുമ്പോഴും പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയ കുടുംബം അക്രമ സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ പോലീസില്‍ ബന്ധപ്പെടുകയായിരുന്നു. ഡിഎന്‍എ പരിശോധന പ്രതിക്കെതിരാണ്. കേസില്‍ വിചാരണ തുടരുന്നു

Latest News