Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡലിനെ പീഡിപ്പിച്ച കേസിൽ  നിര്‍മാതാവിന് ജാമ്യം

*പീഡന വിവരങ്ങൾ വെളിപ്പെടുത്തി യുവതി 

കൊച്ചി- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മോഡലിനെ ലൈംഗികമായി പിഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം നേരിടുന്ന പ്രമുഖ നിര്‍മാതാവിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മോഡലിന്റെ പരാതിയിൽ നോർത്ത് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നിർമാതാവ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്ന ദിവസം താൻ സ്ഥലത്തില്ലായിരുന്നുവെന്ന നിർമാതാവിന്റെ വാദവും ഇതിന് ഹാജരാക്കിയ തെളിവുകളും പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണം ഉന്നയിച്ച് ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്ന് ആരോപിച്ച നിർമാതാവ് ഇത് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണം തെളിവായി നൽകി. സിനിമാ രംഗത്തുള്ളവരെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന സംശയം കോടതി വാദത്തിനിടെ ഉന്നയിക്കുകയും ചെയ്തു. 
അതേസമയം, നിർമാതാവ് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തുടർച്ചയായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും എതിർത്താൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചങ്ക്‌സ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് നിർമാതാവിനെ പരിചയപ്പെട്ടത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത നിർമാതാവ് തന്റെ ഫോൺ നമ്പർ വാങ്ങുകയും നിരന്തരം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനായി ഒരു സിംകാർഡ് വാങ്ങി നൽകുകയും ചെയ്തു. ഇതിനിടെയാണ് ജോണി ജോണി യെസ് പപ്പാ എന്ന ചിത്രത്തിൽ വേഷം നൽകാമെന്ന് പറഞ്ഞ് കൊച്ചി കതൃക്കടവിലെ ഫഌറ്റിൽ വിളിച്ചുവരുത്തി മാനഭംഗത്തിനിരയാക്കിയത്. കുതറിയോടാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചാണ് മാനഭംഗത്തിനിരയാക്കിയത്. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് വീണ്ടും മോഹിപ്പിക്കുകയും പുറത്തു പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് പരാതി നൽകാതിരുന്നത്. എന്നാൽ ഫോണിൽ വിളിച്ചും വാട്‌സാപ് ലൈവിൽ നഗ്നനായി വന്ന് അശ്ലീലം പറയുകയും ലൈംഗിക ബന്ധത്തിനായി ഫഌറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ സിനിമയിലെ അവസരത്തിന്റെ കാര്യം ചോദിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്. നിവിൻ പോളി നായകനാകുന്ന സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പിന്നീട് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡിസംബർ 26 ന് കടവന്ത്രയിലെ ഒരു ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ സിനിമയിൽ അവസരം നൽകണമെങ്കിൽ ഇനിയും ശാരീരികമായി ബന്ധപ്പെടണമെന്ന് നിർബന്ധിച്ചു. വഴങ്ങില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. അതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 
പരാതി സ്വീകരിച്ച പോലീസ് തന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും തന്റെ വാദം അംഗീകരിക്കാൻ പലപ്പോഴും തയാറായില്ലെന്നും യുവതി പറയുന്നു.

Latest News