ജിദ്ദ- ഹൃദ്രോഗബാധിതയായ സ്ത്രീക്ക് വിമാനയാത്രക്കിടെ ഡോക്ടർ രക്ഷകനായി. ജിദ്ദയിൽനിന്ന് മുംബൈയിലേക്കുള്ള ജെറ്റ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട് അധികം വൈകാതെ 55 കാരി ഹൃദയാഘാതം സംഭവിച്ച് അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വിമാനത്തിലെ യാത്രക്കാരനായ മക്ക ഏഷ്യൻ പോളി ക്ലിനിക് മേധാവിയും ജനറൽ പ്രാക്ടീഷണറുമായ എ.കെ കാസിം രോഗിയെ പരിചരിച്ചു. രോഗിക്ക് ഉടൻ ബോധം തിരിച്ചുലഭിക്കുകയും ആവശ്യമായ തുടർചികിത്സ നൽകുകയും ചെയ്തു. വിമാനം ജിദ്ദയിലേക്ക് തന്നെ തിരിക്കണോ എന്ന ജീവനക്കാരുടെ ചോദ്യത്തെ ആത്മവിശ്വാസം കൊണ്ട് ഡോക്ടർ നേരിട്ടു. യാത്രയിലുടനീളം ഡോക്ടർ രോഗിക്ക് കൂട്ടിരിക്കുകയും മുംബൈ വിമാനതാവളത്തിൽ എമർജൻസി വകുപ്പിന് കൈമാറി. മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയിയിൽ സജീവപങ്കാളിയാണ് കാസര്‍ക്കോട് സ്വദേശിയായ എ.കെ കാസിം.