Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സംഘർഷം തുടരുന്നു

കണ്ണൂർ- ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ചുള്ള സംഘർഷത്തിന് ഇനിയും അയവുവന്നില്ല. ഡി.വൈ.എഫ്.ഐ നേതാവും എം.എൽ.എയുമായ എ.എൻ ഷംസീറിന്റെ തലശേരിയിലെ വീടിന് നേരെ അക്രമികൾ ബോംബെറിഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. സംഭവസമയത്ത് ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിന് പോലീസ് കാവൽ ഏർപ്പെടുത്തി. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഷംസീർ കുറ്റപ്പെടുത്തി. ആർ.എസ്.എസും ബി.ജെ.പിയും അക്രമം നടത്താൻ കോപ്പുകൂട്ടുകയാണെന്നും ഷംസീർ ആരോപിച്ചു. സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയുടെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു. ഇരിട്ടിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് ഒറ്റപ്പാലത് കോൺഗ്രസ് നേതാവ് എൻ.കെ കൃഷ്ണൻ കുട്ടിക്ക് വെട്ടേറ്റു. നാളെ അടൂരിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു.
 

Latest News