Sorry, you need to enable JavaScript to visit this website.

കല്യാണത്തിന് ബിയോണ്‍സിനെ കൊണ്ടു വരാന്‍  മുകേഷ് അംബാനി ചെലവിട്ടത് 28 കോടി 

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹാഘോഷമാണ് എങ്ങും ചര്‍ച്ച. രാജ്യം ഇതുവരെ കാണാത്ത വിവാഹ മാമാങ്കമായിരുന്നു അതിസമ്പന്നന്റെ മോളുടെ. അതിഥികള്‍ക്കായി നൂറിലേറെ വിമാനങ്ങളും ആഢംബര കാറുകളും കുടുംബം ഒരുക്കി.ഇതിനേക്കാള്‍ ആളുകളെ ഞെട്ടിച്ചത് വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത വിരുന്നാണ്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രശസ്ത പോപ് ഗായിക ബിയോണ്‍സിനെയും ഉദയ്പൂരില്‍ വിവാഹത്തിനെത്തിയവരെ അമ്പരപ്പിച്ചു. ബിയോണ്‍സയെ സംഗീത വിരുന്നിലെത്തിക്കാന്‍ അംബാനി മുടക്കിയ തുക കേട്ടാണ് ആളുകളുടെ കണ്ണ് തള്ളി. മൂന്ന് മുതല്‍ നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബിയോണ്‍സിന്റെ പ്രതിഫലം. 
അതായത് ഇന്ത്യന്‍ കറന്‍സി 21 കോടി മുതല്‍ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം കോച്ചാലാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി 21 കോടി രൂപയാണ് ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയത്. എന്നാല്‍, 28 കോടി രൂപയാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയതെന്ന് സംഘാടകര്‍ പറയുന്നു. 
പോയവര്‍ഷത്തെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് ബിയോണ്‍സ. 754 കോടി സമ്പാദ്യമാണ് ബിയോണ്‍സയ്ക്കുള്ളത്. 
ആകെ 710 കോടി രൂപയാണ് മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി പൊടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ചേരി ഉള്ള മുംബൈയില്‍ നിന്നുള്ള സമ്പന്നന്റെ ധൂര്‍ത്താണ് ചര്‍ച്ചാവിഷയം. 

Latest News