Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വിദേശികള്‍ ഗണ്യമായി കുറഞ്ഞു; സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

മസ്‌കത്ത്- വിദേശ തൊഴിലാളികള്‍ക്ക് വിസാ നിരോധം അടക്കമുള്ള നടപടികളിലൂടെ ഒമാനില്‍ സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്ന് വിലയിരുത്തല്‍. വിദേശികള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്.

2017 ഒക്ടോബറിനും 2018 ഒക്ടോബറിനുമിടയില്‍ 3.4 ശതമാനമാണ് സ്വദേശികളിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞത്. മാനുഫാക്ചറിംഗ്, എന്‍ജിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍, ഫൈനാന്‍ഷ്യല്‍, മൈനിംഗ്, കണ്‍സ്ട്രക് ഷന്‍ മേഖലകളിലാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമായത്.

25-29 പ്രായക്കാരായ ഒമാനികളിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മ കുറഞ്ഞത്. കഴിഞ്ഞ മാസം വരെ ഈ വിഭാഗത്തില്‍ 13.6 ശതമാനമാണ് തൊഴിലില്ലായ്മ കുറവ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം ജനുവരിയിലാണ് സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ രംഗങ്ങളില്‍ ഒമാന്‍ വിദേശികള്‍ക്ക് വിസാ നിരോധം ഏര്‍പ്പെടുത്തിയത്. ആദ്യം ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധം പിന്നീട് നീട്ടുകയായിരുന്നു. സ്വദേശികളിലെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് ഒമാനിവല്‍കരണം നടപ്പിലാക്കുന്നത്.

 

Latest News