Sorry, you need to enable JavaScript to visit this website.

ശ്രീകുമാര മേനോന്‍ പരിക്കേറ്റ് ആശുപത്രിയില്‍ 

സംവിധായകന്‍ വി. എ ശ്രീകുമാര്‍ മേനോന് കാലക്കേട്. രണ്ടാമൂഴം തിരക്കഥയുടെ പേരിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ ആദ്യ ചിത്രമായ ഒടിയന്‍ റിലീസിംഗിന് ഒരുങ്ങവെ ശ്രീകുമാര്‍ മേനോന്‍ വീണു പരിക്കേറ്റ് ആശുപത്രിയിലായി. എസ്‌കലേറ്ററില്‍ നിന്നും വീണു പരിക്കേറ്റ സംവിധായകനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിലും മുംബൈയിലുമായി പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു. സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറ പ്രവര്‍ത്തരും ആശങ്കയിലാണ്. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചത്.കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. കൊണ്ടോരാം.. എന്നു തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനം ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങ്ങിങ്ങില്‍ ഒന്നാംസ്ഥാനത്താണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 ന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനിരിക്കുകയാണ്.

Latest News