റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ പുട്ടിന്‍  റഷ്യയില്‍ അഞ്ചാം തവണയും അധികാരത്തില്‍

മോസ്‌കോ-ജനാധിപത്യ നിയമ സാധുതയില്ലെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ട വന്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തന്റെ അധികാരം ഉറപ്പിച്ചു. ഞായറാഴ്ച നടന്ന റഷ്യയിലെ തിരഞ്ഞെടുപ്പില്‍ 87.8% വോട്ടാണ് പുട്ടിന്‍ നേടിയത്.യുദ്ധത്തിലായാലും സമാധാനത്തിലായാലും വരും വര്‍ഷങ്ങളില്‍ അതിന്റെ നേതാക്കള്‍ ധൈര്യമുള്ള റഷ്യയുമായി കണക്കാക്കേണ്ടിവരുമെന്ന സന്ദേശം ഈ ഫലം പാശ്ചാത്യര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ, സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുട്ടിന്‍ മാറും.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി നികോളായ് ഖരിത്‌നോവ് നാല് ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.

Latest News