Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം : മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന വീടിന്റെ തറയടക്കം പൊളിച്ച് പരിശോധിക്കാന്‍ പോലീസ്

ഇടുക്കി - കട്ടപ്പനയില്‍ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന സംഭവത്തില്‍ വീടിന്റെ തറയടക്കം പൊളിച്ച് പരിശോധിക്കാന്‍ പോലീസിന്റെ നീക്കം.  കഴിഞ്ഞ ദിവസം മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വൃദ്ധനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതായ സൂചന പ്രതികളില്‍ നിന്ന് പോലീസിന് ലഭിച്ചത്. മോഷണ കേസില്‍ റിമാന്റി്‌ലുള്ള പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. 

തുടര്‍ന്ന് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ്, സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നോയെന്ന് കണ്ടെത്താന്‍ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. 

കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലായത്.  മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പോലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും  പൊലീസില്‍ സംശയം ജനിപ്പിച്ചു. ഈ  വീട്ടില്‍ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയില്‍ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛന്‍ വിജയന്‍ നിതീഷുമായുണ്ടായ അടിപിടിയില്‍ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. 

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016 ല്‍ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോള്‍ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമണെന്നും സംശയമുണ്ട്. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 

Latest News