Sorry, you need to enable JavaScript to visit this website.

11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും കാമുകന്റെ അച്ഛനും അറസ്റ്റില്‍

തിരൂര്‍- മലപ്പുറം ജില്ലയിലെ താനൂരില്‍ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ  മറ്റൊരു ഹീനകൃത്യം. തമിഴ്‌നാട് സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതാണ് പുതിയ സംഭവം. കേസില്‍ കുഞ്ഞിന്റെ മാതാവ് അടക്കം   മൂന്നുപേര്‍ അറസ്റ്റിലായി.     
തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ശ്രീപ്രിയ (19), സുഹൃത്ത് ജയസൂര്യ, (23) ജയസൂര്യയുടെ പിതാവ് കുമാര്‍ (50) എന്നിവരെയാണ് തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടന്നത്.  
ഭര്‍ത്താവ് മണിപാലിനെ ഉപേക്ഷിച്ച് മൂന്നു മാസം മുമ്പാണ് യുവതി തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ അപ്രതീക്ഷിതമായി ഇവരെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി ഇവര്‍ക്കൊപ്പമില്ലാത്തതില്‍ സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെയും പിന്നീട് പോലീസിനെയും  വിവരം അറിയിക്കുകയായിരുന്നു.  ഇതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തിയതായും തുടര്‍ന്ന് തൃശൂരില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ സമ്മതിച്ചു. കൊലപാതകത്തില്‍ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. തുടര്‍ന്ന് തിരൂര്‍ സിഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തൃശൂരിലേക്ക് തിരിച്ചു. തൃശൂരില്‍ നടത്തിയ അന്വേഷണത്തില്‍  കുഞ്ഞിന്റെ മൃതദേഹം   കണ്ടെത്തിയത്.

 

Latest News