Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ മൗലികാവകാശമാക്കുന്നു

പാരീസ്- ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തു. 50 പേര്‍ എതിര്‍ത്തു. അടുത്ത തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് അന്തിമവോട്ടെടുപ്പ് നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതിലും അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും.
യു.എസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ നടപടികള്‍. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന വിധി 2022-ല്‍ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ചിരുന്നു.

Latest News