Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീര്‍ ജമാഅത്ത് നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂദല്‍ഹി-ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് 2019 ലാണ് സംഘടനയെ നേരത്തെ നിരോധിച്ചിരുന്നത്.
തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ  നയം പിന്തുടരുന്നതിനാലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയതെന്ന് അമിത് ഷാ സമൂഹ മാധ്യമമായ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞു.
സംഘടന രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 28നാണ് സംഘടനയെ ആദ്യം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന ആരും ശക്തമായ  നടപടികള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News