Sorry, you need to enable JavaScript to visit this website.

സർക്കാർ പരിപാടിക്കെത്തിയ ബ്രിട്ടീഷ് എഴുത്തുകാരിയെ തിരിച്ചയച്ചു; ആർ.എസ്.എസ് വിരുദ്ധ നിലപാട് മൂലമെന്ന് പ്രഫ. നിതാഷ കൗൾ 

ബെംഗളൂരു - കർണാടക സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി പ്രഫ. നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. തന്റെ ആർ.എസ്.എസ് വിരുദ്ധ നിലപാട് കാരണമാണ് കേന്ദ്ര സർക്കാർ നിർദേശപ്രകാരം വിമാനത്താവളത്തിൽ ഇന്ത്യയിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നും മണിക്കൂറുകൾക്കുശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചതായും നിതാഷ കൗൾ പറഞ്ഞു. 
 ആവശ്യമായ എല്ലാ രേഖകളും തന്റെ പക്കലുണ്ടായിരുന്നിട്ടും 'ഡൽഹിയിൽ നിന്നുള്ള ഉത്തരവുകളുടെ' അടിസ്ഥാനത്തിൽ തനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന് നിതാഷ കൗൾ എക്‌സിൽ കുറിച്ചു.
 കർണാടക സർക്കാർ സംഘടിപ്പിച്ച കോൺസ്റ്റിറ്റിയൂഷൻ ആൻഡ് നാഷണൽ യൂണിറ്റി കൺവെൻഷനിൽ അതിഥിയായായി പങ്കെടുക്കാനാണവർ എത്തിയത്.  കർണാടക സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഉൾപ്പടെയുള്ള രേഖകൾ കാണിച്ചുവെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഡൽഹിയിൽ നിന്നുള്ള ഉത്തരവാണെന്നുമാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. 
 ആർ.എസ്.എസ് വിമർശത്തിന്റെ പേരിൽ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പടെ നേരിട്ട വ്യക്തിയാണ് നിതാഷ കൗൾ. മുൻകൂട്ടി ഒരു വിവരവും നൽകാതെയാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ നടപടി. 24 മണിക്കൂറോളം തന്നെ ഇടുങ്ങിയ മുറിയിൽ കിടത്തിയതായും യാതൊരു സൗകര്യവും നൽകിയില്ലെന്നും അവർ ആരോപിച്ചു. 
 

 

Latest News