Sorry, you need to enable JavaScript to visit this website.

വിവാഹം നടന്നത് നാലു മാസം മുമ്പ്; യുവതിക്ക് സർക്കാർ സഹായം നൽകണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

ചെന്നൈ-തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ജാതിമാറി വിവാഹം ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് തക്ക ശിക്ഷ ഉറപ്പാക്കണമെന്നും യുവതിക്ക് വേണ്ടി സർക്കാർ എന്തെങ്കിലും ചെയ്യണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ആവശ്യപ്പെട്ടു. ജാതി മാറി യുവതിയെ വിവാഹം കഴിച്ച 26 കാരനെ കഴിഞ്ഞ ദിവസമാണ് യുവതിയുടെ വീട്ടുകാർ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മെക്കാനിക്കായി ജോലി ചെയ്തിരുന്ന പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ പള്ളിക്കരണൈ മേഖലയ്ക്ക് സമീപം ശനിയാഴ്ചയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
സ്റ്റീഫന്‍ കുമാര്‍, ജോതി ലിംഗം, ശ്രീറാം, അശോക്, വിഷ്ണു രാജ്, ദിനേശ് എന്നീ അഞ്ച് പ്രതികളെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ നാല് മാസം മുമ്പാണ് ശര്‍മിള പ്രവീണിനെ  വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ശനിയാഴ്ച പ്രവീണ്‍ ഭക്ഷണം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ശര്‍മിളയുടെ സഹോദരന്‍ ദിനേശും മറ്റ് നാല് പ്രതികളും ഇരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാവ് ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണ് സംഘം കൊലപ്പെടുത്തിയതെന്ന് പ്രവീണിന്റെ പിതാവ് ഗോപി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News