Sorry, you need to enable JavaScript to visit this website.

മുഴപ്പിലങ്ങാട് മമ്മാക്കുന്നില്‍ യു.ഡി.എഫ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു; എസ്.ഡി.പി.ഐക്ക് 105 വോട്ട്

തലശ്ശേരി- ഉപതെരഞ്ഞെടുപ്പ് നടന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ മമ്മാക്കുന്നില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥി എ.സി. നസിയത്ത് ബീവി 12 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.പി. ഷമീമയെ പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 55 വോട്ടിന് വിജയിച്ച വാര്‍ഡാണിത്.
നസിയത്ത് ബീവി 427 വോട്ടും പി.പി. ഷമീമ 415 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ ജംസീന 105 വോട്ടും ബി.ജെ.പിയുടെ കെ. സീമ 79 വോട്ടും കരസ്ഥമാക്കി.
യു.ഡി.എഫ് മെമ്പറും വികസന സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരംസമിതി അംഗവുമായിരുന്ന എം. റീജയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
രണ്ടാം തവണയാണ് മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ, തെക്കേകുന്നുമ്പ്രം വാര്‍ഡിലെ അംഗമായ സി.പി.എമ്മിലെ രാജാമണി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.

 

Latest News