Sorry, you need to enable JavaScript to visit this website.

ഗാസയിലെ ഉപരോധം ഇസ്രായില്‍ അവസാനിപ്പിക്കണമെന്നു യു.എ.ഇ

ഹേഗ്- ഗാസയിലെ ഉപരോധം ഇസ്രായില്‍ അവസാനിപ്പിക്കണമെന്നും പ്രായോഗികമായി ഇത് ഒരു വെടിനിര്‍ത്തലില്‍ എത്തണമെന്നും യു.എ.ഇ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി നാടുകടത്തുന്നത് തടയുകയും വേണം.
ഇസ്രായില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ പൊളിക്കുകയും കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ തടയുകയും വേണം. ഇസ്രായിലിന്റെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണം.
'കിഴക്കന്‍ ജറുസലേമിലെ ഇസ്രായിലിന്റെ ഭരണം ഫലസ്തീന്‍ ജനതക്ക് സ്വയം നിര്‍ണ്ണയാവകാശമുള്ള പ്രദേശത്തിന്‍മേലുള്ള അധികാരസ്ഥാപനമാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമം അസന്ദിഗ്ധമാണ്. കിഴക്കന്‍ ജറുസലേമിന്റെ പദവിയെ ബാധിക്കുന്നതോ മാറ്റാന്‍ ലക്ഷ്യമിടുന്നതോ ആയ ഇസ്രായിലിന്റെ എല്ലാ നടപടികളും അസാധുവാണ്, നിയമപരമായ ഇതിനൊന്നും നിലനില്‍പില്ല.
'ഇസ്രായിലികളും ഫലസ്തീനികളും അവരുടെ സ്വതന്ത്രവും സമൃദ്ധവും സുരക്ഷിതവുമായ രാജ്യങ്ങളില്‍ ഒരുമിച്ച് അഭിവൃദ്ധിപ്പെടണമെന്ന് യു.എ.ഇ  പറഞ്ഞു.

 

Latest News