Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബീഡി തെറുപ്പ് തൊഴിലാളിയുടെ  മകള്‍ക്ക് 5.6 കോടിയുടെ നികുതി നോട്ടീസ്

ചെന്നൈ- 22 വയസുകാരിയായ ആര്‍ വന്‍മതി ഏതാനും ദിവസം മുമ്പ് മാതാപിതാക്കളുടെ അടുത്ത് എത്തിയപ്പോഴാണ് തപാലില്‍ വന്ന ഒരു കത്ത് അവര്‍ മകളെ കാണിച്ചത്. തുറന്ന് വായിച്ച് നോക്കിയപ്പോള്‍ 5.6 കോടി രൂപ നികുതി അടയ്ക്കാനുണ്ടെന്ന് കാണിച്ച് രജിസ്ട്രേഷന്‍ വാണിജ്യ നികുതി വകുപ്പില്‍ നിന്നുള്ള അറിയിപ്പ്. കത്ത് വായിച്ച് ഞെട്ടിയ രമണിയും അച്ഛനും അമ്മയും ഇനി ഇതിന്മേല്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കലയിലാണിപ്പോള്‍.
തമിഴ്നാട്ടിലെ വാണിയമ്പാടിക്ക് സമീപമുള്ള ചിക്കണക്കുപ്പത്ത് താമസിക്കുന്ന വന്‍മതിയുടെ മാതാപിതാക്കള്‍ സാധരണക്കാരില്‍ സാധാരണക്കാരാണ്. അച്ഛന്‍ രാജ ബീഡി തെറുപ്പ് തൊഴിലാളിയും അമ്മ കവിത തൊഴിലുറപ്പ് ജോലിക്ക് പോകുന്നയാളുമാണ്. ചെന്നൈയിലെ വാണിജ്യ നികുതി വകുപ്പ് ഓഫീസില്‍ കിട്ടിയ നോട്ടീസ് പ്രകാരം വന്‍മതി 2020-21 സാമ്പത്തിക വര്‍ഷത്തെ നികുതിയായി അടയ്ക്കാനുള്ളത് 5,62,11,766 രൂപയാണ്. ഇതില്‍ 43,63,706 രൂപ 2020-21 വര്‍ഷത്തെ കുടിശികയും 5,18,48,060 രൂപ 2021-22 വര്‍ഷത്തെ നികുതിയുമാണ്. ഏതാണ്ട് ഏഴ് മാസം മുമ്പ് ഇതുപോലൊരു നോട്ടീസ് കിട്ടിയിരുന്നതായി കവിത പറയുന്നു. അന്ന് എന്തോ പിഴവാണെന്ന് ആലോചിച്ച് ഒന്നും ചെയ്യാതെ ഒഴിവാക്കി. പിന്നീട് വീണ്ടും നോട്ടീസ് വന്നതോടെ വാണിയമ്പാടി ടാക്സ് ഓഫീസിലെത്തിയെങ്കിലും അവര്‍ ചെന്നൈയില്‍ പോയി പരാതിപ്പെടാന്‍ നിര്‍ദേശിച്ച് മടക്കി. എന്തുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്ന് ചോദിക്കുമ്പോള്‍, അതിന് വേണ്ടി തിരുപ്പത്തൂര്‍ എസ്.പി ഓഫീസില്‍ പോകണമെങ്കിലും ആരുടെയെങ്കിലും കൈയില്‍ നിന്ന് പണം കടം വാങ്ങണമെന്നാണ് ഈ കുടുംബം പറയുന്നത്. മാധ്യമങ്ങള്‍ കാര്യം അന്വേഷിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ വ്യക്തമായ വിശദീകരണം നല്‍കുന്നില്ല.
നികുതി വെട്ടിക്കുന്നതിനായി വ്യാജ ബില്ലുകള്‍ തയ്യാറാക്കിയ ആരോ ഇവരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. ഇത്തരം നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഈ പ്രവണ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്‍മതിയുടെ വീട്ട് വാടക കരാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാകുമെന്ന വിവരവും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.

Latest News