Sorry, you need to enable JavaScript to visit this website.

നാലു തവണ എം.എല്‍.എയാക്കി, മന്ത്രിയാക്കി; ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറി

ജയ്പൂര്‍-ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് മാളവ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.പി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങളും നേതൃത്വവുമാണ് മഹേന്ദ്രജീത്തിനെ ബി.ജെ.പിയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് സി.പി ജോഷി പറഞ്ഞു. മോഡിയുടെ നയങ്ങള്‍ കാരണം ആദിവാസി മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും ഇന്ത്യയുടെ പ്രഥമസ്ഥാനത്ത് ദ്രൗപദി മുര്‍മുവിനെ പോലെ ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞുവെന്നും മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് ചില വ്യക്തികളിലേക്ക് മാത്രമൊതുങ്ങുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു ആദ്യ കാലത്ത് കോണ്‍ഗ്രസ് നിലയുറപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന മാളവ്യ കോണ്‍ഗ്രസില്‍ താന്‍ അതൃപ്തനാണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പു വ്യക്തമാക്കിയിരുന്നു. അശോക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ ബഗിഡോറയില്‍ നിന്നുള്ള എം.എല്‍.എയാണ്.

 

Latest News