Sorry, you need to enable JavaScript to visit this website.

ജഡ്ജി മൊഴി രേഖപ്പെടുത്താന്‍ ചേംബറിലേക്ക് വിളിച്ച് യുവതിയെ പീഡിപ്പിച്ചു

അഗര്‍ത്തല-ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
ബലാത്സംഗ കേസില്‍ സെക്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്താന്‍ പോയ 23 കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ധലായ് ജില്ലയിലെ  ജില്ലാ സെഷന്‍ ജഡ്ജിക്കെതിരെയാണ് ആരോപണം.
യുവതിയുടെ ഭര്‍ത്താവ് ജില്ലയിലെ കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സത്യജിത് ദാസ് എന്നിവരടങ്ങുന്ന പാനല്‍ അംഗങ്ങള്‍ പരാതി ലഭിച്ച ഉടന്‍ ജഡ്ജിയുടെ ഓഫീസ് സന്ദര്‍ശിച്ചു.
ബലാത്സംഗ കേസില്‍  തന്റെ മൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്റെ ചേംബറില്‍ വിളിച്ചുവരുത്തിയതായി സത്യവാങ്മൂലത്തിലും പരാതിയിലും യുവതി പറഞ്ഞു.
എന്നോട് ഒറ്റയ്ക്ക് അവന്റെ ചേമ്പറില്‍ പോകാന്‍ ആവശ്യപ്പെട്ടു, വനിതാ പോലീസുകാരോട് പുറത്ത് നില്‍ക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ജഡ്ജി വാതില്‍ അടച്ചു. ഞാന്‍ സംഭവം വിവരിക്കുന്നതിനിടയില്‍ എന്നോട് എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചു-പരാതിയില്‍ പറയുന്നു.
മജിസ്‌ട്രേറ്റ് തന്നെ ഡിജിറ്റല്‍ ബലാത്സംഗത്തിന് വിധേയയാക്കിയെന്നും അവര്‍ ആരോപിച്ചു, തന്റെ ദുരനുഭവം താന്‍ ഭര്‍ത്താവിനോട് വിവരിച്ചതായും കമാല്‍പൂര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും യുവതി പറഞ്ഞു.
ഫെബ്രുവരി 13 ന് യുവതിയുടെ വസതിയില്‍ വെച്ച് ഏകദേശം 26 വയസ്സായ യുവാവ് യുവതിയെ ബലാത്സംഗം ചെയ്തതാണ് കേസ്.  ഫെബ്രുവരി 15 ന് കച്ചുച്ചേര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ മൊഴി രേഖപ്പെടുത്താന്‍ പോയതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

Latest News