Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഗൺമാന്റെ 'രക്ഷാപ്രവർത്തനം'; അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം - ആലപ്പുഴയിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച വിഷയം സഭ നിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നൽകിത്. 
 സമീപ കാലത്തു നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിലാണെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് അടിയന്തിര പ്രമേയ നോട്ടീസ് തള്ളി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
 നവകേരളയാത്ര  ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിൻമാറിയ  ത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ പിന്നാലെ വന്ന വാഹനത്തിൽ നിന്നും ഗൺമാൻ അനിലും എസ്‌കോർട്ടിലെ പൊലീസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. കോടതി നിർദേശ പ്രകാരം കേസെടുത്ത് ചോദ്യം ചെയ്യാൻ ഹാജരകണമെന്ന് പോലിീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനിൽകുമാറിനും എസ് സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും   കേസിൽ പ്രതികളാണ്. നവകേരള സദസ്സിനു നേരെ ഉയർന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു നേരെയുള്ള മുഖ്യമന്ത്രിയുടെ ഗൺമാന്റെയും പാർട്ടി പ്രവർത്തകരുടെയും മർദ്ദന മുറകളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, 'രക്ഷാപ്രവർത്തനമെന്ന്' ന്യായീകരിച്ചത് ഏറെ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

Latest News