Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗാളിയെ തട്ടിക്കൊണ്ടുപോയി 50,000 രൂപ ചോദിച്ച മലയാളികള്‍... ഒടുവില്‍ പിടിയിലായി

കൊച്ചി - അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ പ്രധാന പ്രതിയടക്കം നാലു പേര്‍ അറസ്റ്റില്‍. മലപ്പുറം അലിപ്പറമ്പ കൂട്ടുവിലാക്കല്‍ അജ്മല്‍ റഷീദ് (26), പെരിന്തല്‍മണ്ണ തെക്കേപ്പുറം നിലയാളിക്കല്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ്(23), വയനാട് വെണ്‍മണി കൈതക്കല്‍ വീട്ടില്‍ റോപ്‌സണ്‍(25),  പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പില്‍ സബീര്‍(30) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.  
മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. 2 ന് രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികള്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വണ്ടിയിലേക്ക് ചായ കൊണ്ടുവരാനാവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തതിന് ശേഷം തിരിഞ്ഞു നടന്ന അതിഥിത്തൊഴിലാളിയെ റോപ്‌സന്‍ വാഹനത്തിലേക്ക് വലിച്ചു കയറ്റി സംഘം എറണാകുളം ഭാഗത്തേക്ക് പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം അതിഥി ത്തൊഴിലാളിയുടെ മൊബൈല്‍ ബലമായി സംഘം വാങ്ങിയെടുത്ത് പുലര്‍ച്ചെ കലൂര്‍ ഭാഗത്ത് മുഹമ്മദ് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ ടാക്‌സി ഡ്രൈവറായ അജ്മല്‍ റഷീദിന്റേതാണ്. എറണാകുളത്ത് എം.ഡി.എം.എ പിടിച്ച കേസില്‍ ആറുമാസം ജയിലിലായിരുന്ന ഇയാള്‍ ബാംഗ്ലൂര്‍, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു.  റോപ്‌സണുമായി പരിചയമുള്ളയാളാണ് അതിഥിത്തൊഴിലാളി. ഡിവൈ.എസ്.പി  എ.പ്രസാദ്, എസ് ഐ മാരായ കെ നന്ദകുമാര്‍, എസ്.എസ്.ശ്രീലാല്‍, എ എസ് ഐ കെ.എ.നൗഷാദ്, സി.പിഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍,കെ.എം.മനോജ്, എ.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Latest News