സീറ്റ് വിഭജിച്ചതില്‍ ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്‌നവുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം - ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്‌നവുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തില്‍ 16 സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. ഒരു സീറ്റ് സി.പി.എം ഉപേക്ഷിക്കണമെന്ന് എല്‍.ഡി.എഫില്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും 15 സീറ്റുകളില്‍ സി.പി.എം മത്സരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. 4 സീറ്റില്‍ സി.പി.ഐ, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇ.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍ജെഡിക്ക് പ്രത്യേക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കണ്‍വീനര്‍ ആര്‍.ജെ.ഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചു വരുന്നത്. എന്നാല്‍ അവരെ രണ്ട് സീറ്റില്‍ ഒതുക്കി. അങ്ങനെയൊന്നും എല്‍.ഡി.എഫില്‍ ചെയ്തിട്ടില്ല. പാര്‍ട്ടികള്‍ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനാണ്. മുന്‍കൂട്ടി സീറ്റ് തരാമെന്ന് എല്‍.ഡി.എഫ് പറയാറില്ല.  അങ്ങനെ പറഞ്ഞതായി തനിക്കറിയില്ല. ലീഗ് തനിച്ച് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു

 

Latest News