Sorry, you need to enable JavaScript to visit this website.

പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം; കീഴടങ്ങിയ സഹോദരങ്ങള്‍ റിമാന്‍ഡില്‍

തിരുവനന്തപുരം- പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.
നിലവില്‍ കേസ് അന്വേഷിക്കുന്ന പൂജപ്പുര പോലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്നാണ് പോലീസിന്റെ നിഗമനം. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസിന്റെ സംശയം ബലപ്പെട്ടത്.    


ഭാര്യയും മക്കളുമെത്തി കൊതി തീരും മുമ്പേ... പ്രവാസികളെ നൊമ്പരപ്പെടുത്തി ഒരു വേര്‍പാട്

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി


കഴിഞ്ഞ ബുധനാഴ്ച പൂജപ്പുരസ്‌കൂളിലെ പി.എസ്.സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന സംശയത്തിനിടയാക്കിയത്. നേമം സ്വദേശി അമല്‍ജിത്ത് ആണ് പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി. എന്നാല്‍ അമല്‍ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

 

Latest News