ക്രൂരതക്ക് അവസാനമില്ല, റഫ കുരുതിക്കളം, കുടുംബങ്ങളെ ഒന്നായി തുടച്ചുനീക്കി ഇസ്രായില്‍

ഗാസ - ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മരണക്കൂമ്പാരമായി റഫ. റാഫ നഗരത്തിലുടനീളം, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ ബോംബാക്രമണമാണ് ഇസ്രായില്‍ നടത്തുന്നത്. വാസയോഗ്യമായ വീടുകളാണ് ലക്ഷ്യമിട്ടത്. ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബവും ഖാന്‍ യൂനിസില്‍ നിന്ന് വന്ന മറ്റൊരു കുടുംബവും ഒറ്റരാത്രികൊണ്ട് നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു, ഒരു കെട്ടിടം മുഴുവന്‍ നശിപ്പിച്ചു.
ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ നീക്കം ചെയ്യുകയായിരുന്നു.
നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത്, ഈജിപ്ത്-ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന്, നിരവധി ആളുകള്‍ കൊല്ലപ്പെടുകയും കൂടുതല്‍ വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.
മധ്യഗാസയിലെ പ്രദേശങ്ങളിലും സമാനമായ സാഹചര്യമുണ്ട്. 'സുരക്ഷിത പ്രദേശങ്ങള്‍' എന്ന് പറയുന്ന ഇവിടെ 10 ലധികം പേര്‍ കൊല്ലപ്പെട്ടു.

 

Latest News