Sorry, you need to enable JavaScript to visit this website.

വിദേശ സര്‍വകലാശാലക്ക് അനുമതി, തീരുമാനം മന്ത്രിയോട് ആലോചിക്കാതെ

തിരുവനന്തപുരം- വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ അറിയാതെ.  അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനവും ഉന്നതവിദ്യാഭ്യസ വകുപ്പ് അറിഞ്ഞില്ല.  സുപ്രധാന നയംമാറ്റമായതിനാല്‍ ചര്‍ച്ച വേണമെന്നാണ് വകുപ്പിന്റെ നിലപാട്.

വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് പുറമേ മേയ്, ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തുമെന്നും ബബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുമതല ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനാണെന്നാണ് ബജറ്റ് നിര്‍ദേശം.

ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റ് മാത്രമാണെന്നും അന്തിമതീരുമാനം പ്രഖ്യാപിക്കുകയല്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യസമന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം. സാധ്യതകള്‍ ആരായും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്നത്തെ ആഗോള അന്തരീക്ഷത്തില്‍ അത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. നയപരമായ കാര്യത്തെ സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ വിശദീകരണം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News