Sorry, you need to enable JavaScript to visit this website.

ആനയെ കണ്ട് ഭയന്ന് ബോധം കെട്ട ആദിവാസി യുവാവിനെ കണ്ടെത്തിയത് ഒരു ദിവസത്തിനു ശേഷം

ഇടുക്കി - കാട്ടാനയെ  കണ്ട് ഭയന്ന് ബോധം കെട്ടു വീണ ആദിവാസി യുവാവിനെ കണ്ടെത്തിയത് 17 മണിക്കൂറിനു ശേഷം.
അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണമില്ലാതെ ഒരു ദിവസം കഴിയേണ്ടി വന്നതിനാല്‍ തീര്‍ത്തും അവശനായിരുന്നു.
ഇടമലക്കുടിയിലെ അമ്പലക്കുടി ഊര് സ്വദേശി വിജയന്‍ (30) ആണ് തിങ്കളാഴ്ച വൈകിട്ട് ആനയുടെ മുമ്പില്‍ പെട്ടു പോയത്. മൂന്നാറില്‍ എത്തി മടങ്ങുന്നതിനിടയില്‍ വെള്ളവരക്കു സമീപത്തു വച്ചായിരുന്നു അപകടം. ഏഴു മണിക്ക് ഇരുട്ടു പരന്നതോടെ കാഴ്ച കുറഞ്ഞ സമയത്താണ് കാട്ടാനയുടെ മുമ്പില്‍ പെട്ടത്. ഓടാന്‍ ശ്രമിക്കുന്നതിടെ വീണ് ബോധം നശിക്കുകയായിരുന്നു. രാത്രി വീട്ടില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

 

Latest News