Sorry, you need to enable JavaScript to visit this website.

തലാഖു ചൊല്ലിയ ഭാര്യക്ക് 39 ലക്ഷം നല്‍കണം, ഗര്‍ഭധാരണ ശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയാ ചെലവും വഹിക്കണം

ഇടുക്കി - തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവ് മുന്‍ഭാര്യക്ക് സംരക്ഷണാവകാശമായും നഷ്ടപ രിഹാരമായും 38,97,500 രൂപ നല്‍കാന്‍ കോടതിവിധി. വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്ത്രക്രിയ നടത്താന്‍ വേണ്ട രണ്ടരലക്ഷം രൂപ ഉള്‍പ്പെടെയാണിത്. വേറിട്ട് താമസിച്ച കാലത്തെ വാടകയും നഷ്ട പരിഹാരത്തില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാഖാണ് വിധി
പ്രഖ്യാപിച്ചത്. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാരിയായ പതാലില്‍ വിട്ടില്‍ ഷാജിയുടെ മകള്‍ അന്‍വറ പര്‍വീണ്‍ ആണ് ഹരജിക്കാരി.
2013 ജനുവരിയില്‍ ബിരുദ വിദ്യാര്‍ഥിനി ആയിരിക്കുമ്പോഴാണ് അന്‍വറയെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ താഫിഖ് മുഹമ്മദ് വിവാഹം കഴിച്ചത്.
രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്‌നനങ്ങള്‍ തുടങ്ങി. 2018 ല്‍ പാലാ കുടുംബകോടതിയില്‍ തുടങ്ങിയ വിവാഹമോചനക്കേ സ് സുപ്രിംകോടതി വരെ നീണ്ടു. ഇതിനിടെ, തൗഫീഖ് അന്‍വറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനര്‍വിവാഹവും കഴിച്ചു. ഭര്‍ത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പിഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അന്‍വറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹരജി നല്‍കി. അഡ്വ. സി.കെ. വിദ്യാസാഗര്‍, അക്ഷയ്ഹരി, ടി.ജെ. ജോമോന്‍, പ്രശാന്ത് പി. പ്രഭ എന്നിവര്‍ അന്‍വറക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജി നിലനില്‍ക്കുമ്പോള്‍ അന്‍വറ പുനര്‍വിവാഹിതയായി. അതിനാല്‍ അക്കാലം വരെ യുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്‍കാന്‍ കോടതി വിധിച്ചു. ഗര്‍ഭധാരണശേഷി വീണ്ടെടു ക്കാനുള്ള ശസ്ത്രക്രിയക്ക് രണ്ടര ലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അഞ്ചുലക്ഷവും അനുവദിച്ചു. ഭര്‍ത്താവും ഭര്‍തൃ പിതാവും ചേര്‍ന്ന് വീട്ടില്‍നിന്ന് പുറത്താക്കിയതിനാല്‍ വാടക വീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്.

 

Latest News