Sorry, you need to enable JavaScript to visit this website.

എക്‌സാലോജിക് കേസിനു പിന്നില്‍ സംഘപരിവാര്‍ അജണ്ട- എം.വി ഗോവിന്ദന്‍

തിരുവനന്തപുരം - എക്‌സാലോജിക് കേസിനു പിന്നില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
ഇതിനു പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണ്. ഇപ്പോള്‍ പരാതിക്കാരനു ബി.ജെ.പി അംഗത്വം നല്‍കിക്കഴിഞ്ഞു. നിയമസഭയില്‍ ബിജെപിയുടെ ജോലിയാണ് പ്രതിപക്ഷം ചെയ്യുന്നത്. ബി.ജെ.പിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു എം.എല്‍.എയാണു നിയമസഭക്കകത്ത്  ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി കേരളം ഉപേക്ഷിച്ചിരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിമാര്‍ ഇങ്ങനെ കളവ് പറഞ്ഞാല്‍ എന്താണ് ചെയ്യുക. ഏതു നിമിഷവും പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. പദ്ധതി ഉപേക്ഷിച്ചിരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ കളവാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നാണ്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കു പോലും ബി.ജെ.പിക്കെതിരെ നില്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Latest News