Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി, പ്രതിപക്ഷം സഭയിലുണ്ടായില്ല

തിരുവനന്തപുരം - കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ നിയമസഭയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പാസാക്കിയത്. വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നേരത്തെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഭരണഘടനാ ദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചിരിക്കുന്നത് എന്ന് പ്രമേയത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ കാറ്റില്‍ പറത്തി ഗ്രാന്‍ഡുകള്‍ തടഞ്ഞുവെച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണെന്നും പ്രമേയത്തില്‍ പറഞ്ഞു.  സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ക്കും നിയമനിര്‍മ്മാണ അധികാരങ്ങള്‍ക്കും മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നത്. 
15-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോള്‍ത്തന്നെ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. വിഹിതം അതിനു പുറമേയാണ് കമ്മീഷന്റെ അംഗീകരിക്കപ്പെട്ട ശുപാര്‍ശകളെ മറികടന്നുകൊണ്ട് കേന്ദ്രം കേരളത്തിന്റെ വായ്പാ പരിധി 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്. ഇതോടൊപ്പം ലഭിക്കേണ്ട ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതെല്ലാം തന്നെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന നടപടികളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

 

Latest News