കണ്ണൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിന് പിഴ; ഒരു കോടി ദുരിതാശ്വാസ നിധിയിലടക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സുപ്രീം കോടതി ഒരു കോടി 20 ലക്ഷം രൂപ പിഴ വിധിച്ചു. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കണമെന്നും സെപ്തംബര്‍ 20നകം തുക കൈമാറണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും നിര്‍ദേശിച്ചു. 

സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരില്‍ നിന്ന് വാങ്ങിയതിന്റെ ഇരട്ടി തുക തിരിച്ചു നല്‍കണം. ഈ വര്‍ഷം കോളെജില്‍ പ്രവേശനം നടത്തണെങ്കില്‍ സെപ്തംബര്‍ മൂന്നിനകം വിദ്യാര്‍ത്ഥികള്‍ക്ക് തുക തിരികെ നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്കു കൈമാറണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി.
 

Latest News