Sorry, you need to enable JavaScript to visit this website.

59 കാരനെ ഹോട്ടൽ മുറിയിലെത്തിച്ചു നഗ്‌നചിത്രം പകർത്തി അഞ്ച് ലക്ഷം തട്ടിയ സംഘം പോലീസ് കസ്റ്റഡിയില്‍

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും 

കാസർകോട്-ഫോണിൽ പരിചയപ്പെട്ട 59 കാരനെ മയക്കി മംഗളുരുവിലെ ഹോട്ടൽ മുറിയിൽ എത്തിച്ചു നഗ്‌നചിത്രം പകർത്തി 
ഹണി ട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം തട്ടിയ സംഭവത്തിൽ റിമാൻഡിലായ രണ്ടു യുവതികൾ ഉൾപ്പെടെ ഏഴ് പേരെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഉദുമ മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പിൽ വീഴ്ത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട്, പെരുമണ്ണയിലെ പി.ഫൈസൽ (37), ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എം.പി.റുബീന(29), കാസർകോട് ഷിറിബാഗിലുവിലെ എൻ.സിദ്ദീഖ് (48), മാങ്ങാട്ടെ ദിൽഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ള മങ്കുന്നപ്പള്ള (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെ ആണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. മാങ്ങാട്, താമരക്കുഴി സ്വദേശിയായ 59 കാരനെയാണ് സംഘം ഹണിട്രാപ്പിൽ വീഴ്ത്തിയത്.

ചെറുവത്തൂരിൽ തുണിക്കട നടത്തുന്ന ദിൽഷാദ് പാചക തൊഴിലാളിയായ ഫൈസലിന്റെ സഹായത്തോടെ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. ഗൂഗിൾപേ വഴി 10,000 രൂപയും പണമായി 4,90,000 രൂപയുമാണ് സംഘം കൈക്കലാക്കിയത്. റുബീനയാണ് പരാതിക്കാരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. പരാതിക്കാരൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നുണ്ടെന്നുമുള്ള വിവരങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 23 ന് ലുബ്‌ന എന്ന പേരിലാണ് റുബീന മാങ്ങാട് സ്വദേശിയെ വിളിച്ചത്. നിരന്തരം ഫോണിൽ വിളിച്ചു തുടങ്ങിയതോടെ ബന്ധം വളരുകയും തനിക്ക് പഠനത്തിനായി ലാപ്‌ടോപ്പ് വാങ്ങിച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റുബീനയുടെ വാക്കുചാതുരിയിൽ കുടുങ്ങിയ പരാതിക്കാരൻ ഒന്നിച്ചു മംഗളൂരുവിലേയ്ക്ക് പോവുകയും ചെയ്തു. 25 ന് മംഗളുരുവിലെ ഹോട്ടൽ മുറിയിൽ എത്തിച്ചു ഇയാളുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി. പിന്നീട് പരാതിക്കാരനെ പടന്നക്കാട്ടെ ഒരു വീട്ടിൽ എത്തിച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നു പരാതിയിൽ പറഞ്ഞു. സമർത്ഥമായാണ് പ്രതികളെ പോലീസ് കുടുക്കിയത്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മംഗളൂരു, പടന്നക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്താനാണ് നീക്കം.
 

Latest News