വിദ്വേഷ പ്രചാരണം ഇനി ബി.ജെ.പിയിലൂടെ; നദിയില്‍ തോടുചേരുകയാണെന്ന് പി.സി.ജോര്‍ജ്

കോട്ടയം- സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ബി.ജെ.പിയില്‍ ചേരുകയാണെന്ന് പി.സി ജോര്‍ജ് അറിയിച്ചു. ജനപക്ഷം പ്രവര്‍ത്തകര്‍ ബി.ജെ.പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

'ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രമെ പറയാനാകു- പി സി ജോര്‍ജ്ജ് പറഞ്ഞു.

ബി.ജെ.പി യില്‍ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റേത്. ബി.ജെ.പിയെ ഇക്കാര്യം അറിയിച്ചു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. അ
ജനപക്ഷമില്ലാതാകുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും ബി.ജെ.പി തീരുമാനിക്കുമെന്നും അദ്ദേഹം  വിശദീകരിച്ചു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

 

Latest News