Sorry, you need to enable JavaScript to visit this website.

2047ൽ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം; മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

ന്യൂദല്‍ഹി-മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കുകയും  ആയുധപരിശീലനം നല്‍കുകയും ചെയ്തുവെന്ന കേസില്‍ നിരോധിത പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

രാജസ്ഥാനില്‍ നടന്ന പിഎഫ്‌ഐ ഗൂഢാലോചന കേസില്‍ വാജിദ് അലി, മുബാറിക് അലി, ശംസീര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായി എന്‍.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചതെന്നും എന്‍.ഐ.എ അവകാശപ്പെടുന്നു.
നേരത്തെ, കേസില്‍ മറ്റ് മൂന്ന് പ്രതികളായ ആസിഫ്, സാദിഖ് സറാഫ്, മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാമിക പതിപ്പിനെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനും പരിശീലനം നല്‍കിയെന്ന് എന്‍.ഐ.എ അവകാശപ്പെടുന്നു.
വാജിദ് അലി, മുബാറിക് അലി, ശംസീര്‍ ഖാന്‍ എന്നിവര്‍ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി  ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായും എന്‍ഐഎ പറഞ്ഞു.

 

Latest News