Sorry, you need to enable JavaScript to visit this website.

ലൈംഗികബന്ധത്തിന് തയ്യാറായില്ല; ശല്യം സഹിക്കാതെ താമസം മാറിയ റൂംമേറ്റിനെ തലക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി - പ്രകൃതിവിരുദ്ധ ലൈംഗികത നിരസിച്ച ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. യു.പിയിലെ ജാലോൺ ജില്ലയിലെ രുദ്രപുര സ്വദേശിയായ പ്രമോദ് കുമാർ ശുക്ലയെ കൊന്ന കേസിലെ പ്രതിയും മുൻ റൂം മേറ്റുമായ ബിഹാർ സ്വദേശി രാജേഷാ(20)ണ് അറസ്റ്റിലായത്. 
 ഈ മാസം 17ന് നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡൽഹിയിലെ ഖോയാ മാണ്ഡിയിലെ രാകേഷ് തോമർ എന്ന വ്യവസായിയുടെ കടയിലാണ് പ്രമോദ് കുമാർ ജോലി ചെയ്തിരുന്നത്. കടയ്ക്കടുത്തുളള ഒരു വാടക മുറിയിലായിരുന്നു താമസം. കേസിലെ പ്രതിയായ രാജേഷ്, പ്രമോദിന്റെ മുറിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ കുറച്ച് ദിവസമായി ഇരുവരെയും കാണാനില്ലെന്ന അയൽവാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.തുടർന്നാണ് മോറി ഗേറ്റിന് സമീപത്തുളള ഡി.ഡി.എ പാർക്കിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ ഒരു യുവാവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുഖം പൂർണമായും തല്ലിച്ചതച്ച് മുഖത്തും ശരീരത്തുമായി ആഴത്തിലുളള മുറിവുകളുമുണ്ടായിരുന്നു.
 വിശദമായ പരിശോധനയിൽ മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിക്കുകയായിരുന്നു. പ്രമോദിന്റെ ഫോണിലേക്ക് വന്ന കോളുകളുടെയും മോറി ഗേറ്റിന് സമീപത്തായുളള അൻപതോളം സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പ്രതി രാജേഷിലേക്ക് എത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. 
 ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രതി പലപ്പോഴായി നിർബന്ധിച്ചുവെങ്കിലും പ്രമോദ് അതിന് വഴങ്ങിയിരുന്നില്ല. ഇതേച്ചൊല്ലിയുള്ള വഴക്കും ശല്യവും സഹിക്കവയ്യാതെ വന്നപ്പോൾ വാടകമുറിയിൽ നിന്നും പ്രമോദ് താമസം മാറുകയായിരുന്നു. ശേഷം രാജേഷ് ഈ മാസം 17ന് പ്രമോദിനെ ഫോണിൽ ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിക്കാനായി ഡി.ഡി.എ പാർക്കിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. പാർക്കിൽ വച്ച് ബിയർ നൽകിയശേഷം പ്രതി വീണ്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചപ്പോൾ പ്രമോദ് അതിന് വഴങ്ങാതെ വന്നപ്പോഴാണ് കൊല നടത്തിയതെന്നാണ് പ്രതി നൽകിയ മൊഴിയെന്ന് പോലീസ് വിശദീകരിച്ചു.

Latest News