Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ വയോധികന്‍ പിടിയില്‍

കൊച്ചി- വിരോധം തോന്നിയതിനെ തുടര്‍ന്ന് 62കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 72കാരനായ ഭര്‍ത്താവ് അറസ്റ്റിലായി. പാറക്കടവ് പുളിയനം മില്ലും പടി ഭാഗത്ത് ബാലന്‍ (72) ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. 

ഭാര്യ ലളിതയെ (62) ജനുവരി 20ന് വീടിന്റെ ഹാളില്‍ വെച്ച് കഴുത്തില്‍ കയറിട്ട് മുറുക്കിയാണ് ബാലന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ബാലനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം രൂപീകരിച്ചിരുന്നു. ചേര്‍ത്തലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 

കൊലപാതകം നടത്തിയതിന് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ബാലന്‍. 

ഡി. വൈ. എസ്. പി. എ. പ്രസാദ്, ഇന്‍സ്‌പെക്ടര്‍ പി. ലാല്‍ കുമാര്‍, എസ്. ഐ. മാര്‍ട്ടിന്‍ ജോണ്‍, എ. എസ്. ഐമാരായ രാജേഷ് കുമാര്‍, കെ. പി. വിജു, സീനിയര്‍ സി. പി. ഒമാരായ അജിതാ തിലകന്‍, ദിലീപ് കുമാര്‍, എബി സുരേന്ദ്രന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല


 

Latest News