Sorry, you need to enable JavaScript to visit this website.

ഇന്‍സ്റ്റഗ്രാം സുഹൃത്ത് നല്‍കിയ മദ്യം കുടിച്ച് ബോധം  പോയി, പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

മുംബൈ-ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി 21കാരി. മുംബയ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മുംബൈ വോര്‍ലി പോലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'പണിഷ്മൈ റേപ്പിസ്റ്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് യുവതി തനിക്കുണ്ടായി ദുരനുഭവം വെളിപ്പെടുത്തിയത്.ജനുവരി 13നാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. രാത്രിയില്‍ പാര്‍ട്ടിക്കായി ഇരുവരും ഒന്നിച്ച് പുറത്തുപോയി. കൂടുതല്‍ മദ്യപിക്കാന്‍ ഹീതിക് ഷാ തന്നെ നിര്‍ബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റില്‍ പറയുന്നു. തനിക്ക് ലഹരിമരുന്നു നല്‍കിയതായും യുവതി സംശയം പ്രകടിപ്പിച്ചു. ബോധം വന്നപ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ക്രൂരത കാട്ടിയത്. 'സഹായം അഭ്യര്‍ഥിച്ച് ആരെയെങ്കിലും വിളിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. പിന്നീട് ഇയാള്‍ ഹീതിക് ഒളിവില്‍ പോയി. പരാതി നല്‍കിയിട്ടു 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല''- യുവതി കുറിച്ചു. യുവാവ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
 

Latest News