Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് തന്റെ ആത്മകഥയിലൂടെ കെ എം മാണി മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം -  മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് യു ഡി എഫില്‍ നിന്ന് അനുഭവിക്കേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് തന്റെ ആത്മകഥയിലൂടെ കെ എം മാണി മുന്നോട്ടുവെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്വന്തം മുന്നണിയിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ കെ എം മാണിക്ക് ഉണ്ടാക്കിയ വേദനകളാണ് പുസ്തകത്തിലുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു.  കേന്ദ്രം ഫെഡറല്‍ സംവിധാനം തകര്‍ക്കുമ്പോള്‍ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ എം മാണിയുടെ ആത്മകഥയില്‍ ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. വസ്തുതകള്‍ ഉണ്ടാകുമെന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും തന്റെ പിതാവ് പറഞ്ഞിരുന്നതായി ജോസ് കെ മാണി എം പി പറഞ്ഞു. യു ഡി എഫില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് പുസ്തകപ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയാകാന്‍ സഹായിക്കാഞ്ഞതിന് രമേശ് ചെന്നിത്തല ബാര്‍ക്കോഴ കേസിന്റെ  പേരില്‍ തന്നോട്  പ്രതികാരം ചെയ്‌തെന്നാണ് കെ എം മാണിയുടെ ആത്മകഥയിലുള്ളത്. 

അതേസമയം, കെ എം  മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് തന്റെ പുസ്തകത്തില്‍ വിശദീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest News