Sorry, you need to enable JavaScript to visit this website.

ഇ ബസ് വിവാദത്തില്‍ സത്യം ദൈവം തെളിയിക്കുമെന്ന് മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് വിവാദത്തില്‍ താന്‍ പറയുന്നത് ദൈവത്തിനു മുന്നില്‍ തെളിയുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാര്‍.
ഞാന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും- ഗണേശ്കുമാര്‍ പറഞ്ഞു.
മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആര്‍.ടി.സിക്ക് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേശ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയില്‍ പിന്തുണ ലഭിച്ചില്ല. ആധുനിക കാലത്ത് ഇ ബസുകള്‍ ആവശ്യമാണെന്നാണ് സി.പി.എം നിലപാട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കം ഇതേ നിലപാടാണ്.
ഇലക്ട്രിക് ബസ് വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേശ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Latest News