Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലിപ്പോള്‍ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്നത് ശ്രീരാമന്റെ പേര്: ടി. പത്മനാഭന്‍

കണ്ണൂര്‍- ഇന്ത്യയിലിപ്പോള്‍ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന വില്‍പ്പന ചരക്കാണ് ശ്രീരാമന്റെ പേരെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പു ചീട്ടാണ് രാമന്റെ പേരും അയോധ്യയിലെ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിലും പരസ്പരം കാണുമ്പോള്‍ 'ജയ് ശ്രീറാം' എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിലും കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയതായും അങ്ങനെ സംഭവിച്ചത് വര്‍ധിക്കാനാണ് എല്ലാ സാധ്യതയുമെന്നും അദ്ദേഹം പറഞ്ഞു. എം. എ. ബേബിയൊക്കെ വളരെ വളരെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഈ തുറുപ്പുചീട്ട് വച്ചായിരിക്കും അവരുടെ കളിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അറിവിലെ എറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണെന്നും ആ സാധുമനുഷ്യന്‍ ജീവിതത്തില്‍ കണ്ട ഒരേയൊരു സിനിമ വിജയ്ഭട്ടിന്റെ രാമരാജ്യമാണെന്നും അന്ത്യശ്വാസം വലിക്കുമ്പോള്‍ അദ്ദേഹം ഉപയോഗിച്ച രണ്ടേ രണ്ട് വേക്ക് ഹേറാം എന്നാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു. 

കേരളത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് പോയവരില്‍ പ്രമുഖ ഓട്ടക്കാരി പി. ടി. ഉഷയാണ്. ഏതൊക്കെ രാമനെപറ്റിയാണ് ഉഷ വായിച്ചിട്ടുള്ളതെന്നും ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുടെ അധ്യാത്മ രാമായണങ്ങളാണു അവര്‍ വായിച്ചതെന്നും തനിക്കറിയില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

Latest News