ന്യൂദൽഹി- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയാക്കി നിർത്തണമെന്ന് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് ഇതേ അടിയിൽ തന്നെ നിലനിർത്തണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കേരള-തമിഴ്‌നാട് സർക്കാറുകൾ യോജിച്ച് മുന്നോട്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ പ്രശ്‌നവും കേരളത്തിലെ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി വീണ്ടും പരിശോധിച്ചിരുന്നു. തുടർന്നാണ് ഈ നിർദ്ദേശം നൽകിയത്.