Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്‍പതാം ക്ലാസിലെ പ്രണയം വിവാഹത്തിലെത്തി, ഭാര്യ ഡോക്ടര്‍, കുട്ടികളെക്കൊന്ന് ജീവനൊടുക്കിയ ജോസ് പ്രമോദ് സ്ഥിരം മദ്യപാനി

കൊല്ലം - കൊല്ലം പട്ടത്താനത്ത് രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പിതാവ് ജോസ് പ്രമോദ്  മദ്യപാനിയാണെന്നും ഇതിന്റെ പേരില്‍ ഡോക്ടറായ ഭാര്യയുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.  പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദാണ് ( 41 ) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയശേഷം വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മില്‍ കുറച്ച് നാളായി അകല്‍ച്ചയിലായിരുന്നു. പി ജി പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ് എന്‍ വി സദനത്തില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. ഏറെ നാളായി ഇവര്‍ വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒന്‍പതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് ജോസ് പ്രമോദും  ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന ജോസ് പ്രമോദ് പിന്നീട് ഗള്‍ഫില്‍ ജോലി തേടി പോയെങ്കിലും അധികം കഴിയുന്നതിന് മുന്‍പ് തിരിച്ചു വരികയായിരുന്നു. എന്നാല്‍ എട്ട് വര്‍ഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ലെന്നും സ്ഥിരം മദ്യപിക്കുന്ന സ്വഭാവമായിരുന്നെന്നുമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.  തുടര്‍ പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തോക്ക് മാറിയതിന് പിന്നാലെ കുടുംബവുമായി ഏറെ അകല്‍ച്ചയിലായിരുന്നുവെന്നാണ്് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാരണങ്ങളാലാകാം പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന അനുമാനത്തിലാണ് പോലീസ്.  താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്‌സ് ആപ്പില്‍ മെസേജ് അയച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് മെസേജ് അയച്ചത്. എന്നാല്‍ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്റെ അമ്മയെ വിളിച്ചറിയിച്ചു. ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്.

.

 

Latest News