Sorry, you need to enable JavaScript to visit this website.

'വേട്ടയാടിയാൽ തിരിച്ചും... പ്രയാസപ്പെടുത്തിയാൽ കൈവെട്ടും'; വിവാദ പരാമർശവുമായി സമസ്ത യുവനേതാവ്‌

- സമസ്തയുടെ പാവങ്ങളായ ഉസ്താദുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ആരു വന്നാലും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ എസ്.കെ.എസ്.എസ്.എഫിന് ശക്തിയുണ്ടെന്നും ഓർമപ്പെടുത്തൽ.

മലപ്പുറം - സമസ്തയുടെ പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാദാത്തുക്കളെയും വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ പ്രവർത്തകരുടെ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ മുന്നിലുണ്ടാകുമെന്ന് സംഘടനയുടെ സംസ്ഥാന വൈസ്പ്രസിഡന്റ് സത്താർ പന്തല്ലൂർ പ്രഖ്യാപിച്ചു. 
 ഇതിനെ അപര്യാദയായി ആരും കാണേണ്ടതില്ലെന്നും ഇത് സമസ്തയക്കു വേണ്ടി ജനിച്ച, അതിനുവേണ്ടി ജീവിക്കുന്ന, അതിനുവേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണെന്നും സത്താർ പന്തല്ലൂർ ഓർമിപ്പിച്ചു. സംഘടനയുടെ മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിൽ പ്രസംഗിക്കുകയായിരുന്നു സത്താർ. 
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ ഒരു തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ മുശാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പാക്കാൻ ബാധ്യസ്ഥരാണ് നാം. അതിന് തയ്യാറല്ലാത്തവരെ സമസ്തക്ക് ആവശ്യമില്ല. അവരെ എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ല. സമസ്തയുടെ 40 അംഗ മുശാവറ കേരളത്തോട് ഒരു തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് ഇജ്മാഅ് ആണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. സമസ്തയെ കൊച്ചാക്കുന്ന, നിഷ്പ്രഭമാക്കാൻ ശ്രമിക്കുന്ന, സമസ്തയുടെ പാവങ്ങളായ ഉസ്താദുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ആരു വന്നാലും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ എസ്.കെ.എസ്.എസ്.എഫിന് ശക്തിയുണ്ടെന്ന് അറിയിക്കുകയാണ്. 

ഹജ് സേവനങ്ങളിലെ മാറ്റം, മലയാളം പറയുന്ന റോബോട്ട്, ഒട്ടേറെ നൂതന സംവിധാനങ്ങൾ ജിദ്ദയിലെ ഹജ് എക്‌സ്‌പോയിലെ വിശേഷങ്ങൾ കാണാം

 നാം ആരെയും ഉപദ്രവിക്കാൻ വരുന്നില്ല. ആർക്കു മുമ്പിലും വഴിതടസ്സമുണ്ടാക്കാനും പോകുന്നില്ല. നാം ആരെയും പ്രയാസപ്പെടുത്താനുമില്ല. ഇവിടുത്തെ എല്ലാ സംഘടനകൾക്കും അവരുടെ ആശയാദർശങ്ങളനുസരിച്ച് പ്രവർത്തിക്കാം. രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ വഴികളിലൂടെ പോവാം. ഒരു സംഘടനയുടെയും വിരുദ്ധരാണ് ഈ പ്രവർത്തകരെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. സമസ്തയുടെ തീരുമാനം ശിരസ്സാവഹിച്ച് മുന്നോട്ടു പോകണം, ഇതാണ് ഞങ്ങളുടെ പ്രഖ്യാപനം. 
 സമസ്ത ഒരു പ്രസ്ഥാനത്തെ, വ്യക്തിയെ, ഒരു സ്ഥാപനത്തെ, ഒരു സംവിധാനത്തെക്കുറിച്ച് തെറ്റാണെന്നു പറഞ്ഞാൽ ഞങ്ങൾ തെറ്റാണെന്നു പറയും. സമസ്ത ശരിയാണെന്നു പറഞ്ഞാൽ എസ്.കെ.എസ്.എസ്.എഫും ശരിയാണെന്നു പറയും. പക്ഷേ, സമസ്ത ഒരു തീരുമാനം പറഞ്ഞതിന്റെ പേരിൽ അതിന്റെ കൂടെ നിന്നവരെ വേട്ടയാടാൻ വന്നാൽ അവരെ തിരിച്ചും വേട്ടയാടാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും. ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, ഞങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയോട് മാത്രമേ കടപ്പാടുള്ളൂ. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, ഉസ്താദുമാരെ, സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ പ്രവർത്തകരുടെ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപര്യാദയായി കാണേണ്ടതില്ല. ഇത് സമസ്തയക്കു വേണ്ടി ജനിച്ച, അതിനുവേണ്ടി ജീവിക്കുന്ന, അതിനുവേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. ബിദഈ പ്രസ്ഥാനക്കാരോടും തീവ്രവാദ സംഘടനകളോടും വിഘടിതരോടുമൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. ഈ പ്രസ്ഥാനം ഒരേയൊരു വിട്ടുവീഴ്ചയ്‌ക്കേ തയ്യാറുള്ളൂ. അത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറക്കു മുമ്പിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 ഈയിടെ 59-ാമത് വാർഷികം ആഘോഷിച്ച സമസ്തയുടെ സ്ഥാപനമായ പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളജിലെ സമ്മേളനത്തിൽ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനോടൊപ്പം പ്രോഗ്രാമിൽ ഇടം കൊടുക്കാതെ നേതൃത്വം അവഗണിച്ച യുവനേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

നേതൃപൂജ; മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും പങ്കില്ലെന്ന് എം.ടി

കോഴിക്കോട് - കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിൽ വിശദീകരണവുമായി പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. തന്റെ പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും എനിക്ക് പങ്കില്ല. എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്നും എം.ടി പ്രതികരിച്ചു.
  റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങൾ കൽപിച്ച് പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 കെ.എൽ.എഫ് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും എം.ടി രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടി മൂടിയിരിക്കുകയാണ്. ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി വിമർശിക്കുകയുണ്ടായി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാത്തതെന്നും എം.ടി വ്യക്തമാക്കിയിരുന്നു. 
 പിണറായി സർക്കാറിന്റെ ജനവിരുദ്ധമായ പല സമീപനങ്ങൾക്കെതിരെയും രൂക്ഷ വിമർശം ഉയരവെ അതിനെതിരെ ഒരക്ഷരം പ്രതികരിക്കാനോ തിരുത്താനോ തയ്യാറാകാത്ത സി.പി.എം നേതാക്കൾ പിണറായിയെ ബിംബവൽക്കരിച്ചുള്ള നേതൃപൂജകളിലേക്ക് നീങ്ങുന്നതിനെതിരേ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ട്രോളുകളും പരിഹാസങ്ങളും നിലനിൽക്കവേയാണ്, ഇ.എം.എസിന്റെ കാലം ഓർമപ്പെടുത്തിയുള്ള എം.ടിയുടെ വിമർശങ്ങളുണ്ടായത്. സ്വാഭാവികമായും ഈ വിമർശങ്ങൾ പിണറായി വിജയനെ സ്റ്റേജിലിരുത്തി ആയതോടെ പലരും ആ നിലയ്ക്കുതന്നെ വ്യാഖ്യാനിക്കുകയായിരുന്നു.

വായിക്കുക...

രാമക്ഷേത്രത്തിന് എതിരല്ല, രാഷ്ട്രീയമാണ് പ്രശ്‌നം; ലോകസഭയിൽ അധിക സീറ്റിന് അർഹതയുണ്ടെന്നും പാണക്കാട് സാദിഖലി തങ്ങൾ

സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് തെറിച്ചത് ബസ്സിനടിയിലേക്ക്; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് പരുക്ക്‌ 

ഉപയോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ താഴ്ച 

സ്മൃതി ഇറാനി സന്ദര്‍ശിച്ച ജിദ്ദയിലെ ബെയ്ത് നസ്വീഫിന്‍റെ വിശേഷങ്ങള്‍

'ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടില്ല'; പിണറായിയെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ

- ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി വാസുദേവൻ നായർ. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കല്പ്പത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാത്തതെന്നും എം.ടി വ്യക്തമാക്കി.

കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സഖാവ് ഇ.എം.എസിനെ ഓർമിപ്പിച്ച് രാഷ്ട്രീയ വിമർശവുമായി പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം.ടിയുടെ വിമർശം.
 സഖാവ് ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടിട്ടില്ലെന്നും അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയിരിക്കുകയാണെന്നും എം.ടി പറഞ്ഞു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി കുറ്റപ്പെടുത്തി.
  നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ്, അധികാരത്തിന്റെ അവസരമെന്നു വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമർത്തലുകളിൽനിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.
 രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി വിമർശിച്ചു. എം.ടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടനെ മുഖ്യമന്ത്രി വേദി വിട്ടു.

വായിക്കുക...

മുതുകാട് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു? സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് പറയുന്നത് ഇങ്ങനെ...

എം.എ യൂസഫലിയുടെ പ്രവാസത്തിന്റെ അമ്പതാണ്ട്; സൗജന്യ ഹൃദയശസ്ത്ര ക്രിയയ്ക്ക് അപേക്ഷ ക്ഷണിച്ചു, ചെയ്യേണ്ടത് ഇങ്ങനെ... 

മലപ്പുറത്ത് വസ്ത്രങ്ങൾക്കു നിറംനൽകുന്ന കളർ ചേർത്ത ചോക്ക് മിഠായി പിടികൂടി; വായിലിട്ടാൽ പുക വരുന്ന മിഠായി നിരോധിച്ചു

 ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കൂടാതെ പ്രശ്‌സത നർത്തകി മല്ലിക സാരാഭായ്, പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ അടക്കമുള്ളവരും ഉണ്ടായിരുന്നു.

Latest News