ചായപ്പാക്കറ്റില്‍ 75 കോടിയുടെ ലഹരിക്കടത്ത്, അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ട് പേര്‍ പിടിയില്‍

ചെന്നൈ - മ്യാന്‍മാറില്‍ നിന്ന് മണിപ്പൂരിലെത്തിച്ച് ചെന്നൈ വഴി ചായപാക്കറ്റില്‍ ലഹരിമരുന്ന് കടത്താനുള്ള  നീക്കം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 15.8 കിലോ മെത്താഫെറ്റാമൈന്‍ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ട് പേരെ അറസ്റ്റ് ചെയ്തമെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് ചായപ്പാക്കറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം നടത്തിയത്. കഴിഞ്ഞ മാസം ആദ്യം നാല് കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചെന്നൈ, ബംഗ്ലൂരു, ഇംഫാല്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ലഹരിക്കടത്ത് സംഘം പിടിയിലായത്.

 

Latest News