Sorry, you need to enable JavaScript to visit this website.

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

സാവോപോളോ- ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കിയ ശേഷം യുവതി പോലീസ് സറ്റേഷനിലെത്തി കുറ്റസമ്മതം നടത്തി.
തന്റെ സഹോദരന്റെ മകളായ 15 കാരിയുമായി ഭര്‍ത്താവ് ലൈംഗികബന്ധം നടത്തിയതാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 39കാരനാണ് ജനനേന്ദ്രിയം നഷ്ടമായത്.
ബ്രസീലിലെ സാവോപോളോക്ക് സമീപമുള്ള അതിബയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്നത്.
മുറിഞ്ഞുപോയ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് ഇത്തരമൊരു സാധ്യത ഇല്ലാതാക്കാന്‍ ഭര്‍ത്താവിന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയം ക്ലോസറ്റിലിട്ടശേഷം വെള്ളം ഒഴുക്കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
തന്റെ സഹോദരപുത്രിയുമായി ഭര്‍ത്താവ് ലൈംഗികബന്ധം നടത്തുന്നത് കണ്ടതോടെയാണ് യുവതി കൃത്യം ആസൂത്രണം ചെയ്തത്. ഭര്‍ത്താവിനെ അനുനയിപ്പിച്ച് കിടപ്പറയിലെത്തിച്ച ശേഷം കൈകാലുകള്‍ ബന്ധിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.  മുറിച്ചെടുത്ത ജനനേന്ദ്രിയത്തിന്റെ ഫോട്ടോ എടുത്ത ശേഷമാണ് യുവതി ഇത് ടോയ്‌ലറ്റിലിട്ടത്. അതേസമയം 39കാരന്‍ നടത്തിയ ലൈംഗികബന്ധം ഉഭയസമ്മതത്തോടെ ആണോയെന്ന കാര്യം പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബ്രസീലില്‍ 14 വയസ്സാണ് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി.

 

Latest News