Sorry, you need to enable JavaScript to visit this website.

ഹമാസിന്റെ കണക്കില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്ത ഇരുപതിനായിരത്തിലേറെ പേര്‍

ഗാസ: ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഹമാസ് നടത്തുന്ന സര്‍ക്കാര്‍ മാധ്യമമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ ലക്ഷക്കണക്കിന് ഗാസ സ്വദേശികള്‍ നാടുവിട്ട് പലായനം ചെയ്തതായും കണക്കുകള്‍ പറയുന്നു. 

ഇസ്രായിലിന്റെ ആക്രമണത്തില്‍ എട്ടായിരത്തിലേറെ കുട്ടികളും ആറായിരത്തിലേറെ സ്ത്രീകളും ഉള്‍പ്പെടും. 52,000-ത്തിലേറെ ഫലസ്തീനികള്‍ക്കാണ് പരുക്കേറ്റത്. ഗാസയില്‍ നിന്നും 6700 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 

310 മെഡിക്കല്‍ ജീവനക്കാരും 35 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും 97 മാധ്യമ പ്രവര്‍ത്തകരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

Latest News