Sorry, you need to enable JavaScript to visit this website.

ഒരാഴ്ച മുമ്പ് ലണ്ടനില്‍ കാണാതായ ഇന്ത്യന്‍  വിദ്യാര്‍ത്ഥിയുടെ മൃതദേഹം തടാകത്തില്‍ 

ലണ്ടന്‍-ഒരാഴ്ച മുമ്പ് ലണ്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരശ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി. കിഴക്കന്‍ ലണ്ടനിലെ കാനറി വാര്‍ഫ് ഏരിയയിലെ തടാകത്തില്‍ നിന്നാണ് 23കാരനായ വിദ്യര്‍ത്ഥിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 14 വ്യാഴാഴ്ച സുഹൃത്തുക്കളുമൊത്ത് കറങ്ങാന്‍ ഇറങ്ങിയതിനു ശേഷമാണ് ഗുരശ്മാന്‍ സിങ് ഭാട്ടിയയെ കാണാതായതായെന്ന് മെറ്റ് പോലീസ് അറിയിച്ചു. ഗുരശ്മാന്‍ സിങ് ഭാട്ടിയ ലോഫ്ബറോ സര്‍വകലാശാലയില്‍ ഡിജിറ്റല്‍ ഫിനാന്‍സില്‍ എംഎസ്സിക്ക് പഠിക്കുകയായിരുന്നു.
ഗുരശ്മാന്‍ സിങ് ഭാട്ടിയയ്ക്ക് വേണ്ടി വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സാക്ഷികളോട് സംസാരിച്ചും വിദ്യാര്‍ത്ഥിയുടെ ഫോണ്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്തുമാണ് അന്വേഷണം നടത്തിയത്. ഗുരശ്മാന്റെ മരണം അപ്രതീക്ഷിതമാണെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ സംശയാസ്പദമാണെന്ന് കരുതുന്ന ഒന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക പോലീസിന്റെ ചുമതലയുള്ള ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് (ഡിസിഐ) ജെയിംസ് കോണ്‍വേ പറഞ്ഞു. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഔദ്യോഗികമായ തിരിച്ചറിയല്‍ ഇതുവരെ നടന്നിട്ടില്ലെങ്കിലും ഗുരശ്മാന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ജെയിംസ് കോണ്‍വേ കൂട്ടിച്ചേര്‍ത്തു. ഗുരശ്മാന്റെ അവസാന ദിനങ്ങളിലെ നീക്കത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 101 എന്ന നമ്പറില്‍ വിളിക്കാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

Latest News