Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാര്‍ലമെന്റിലെ അതിക്രമം: ദല്‍ഹി  പോലീസ് മെറ്റയില്‍ നിന്ന് വിവരം തേടി

ന്യൂദല്‍ഹി- പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികളായവര്‍ അംഗങ്ങളായ ഭഗത് സിങ് ഫാന്‍സ് ക്ലബ്ബ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ തേടി ദല്‍ഹി പോലീസ്. ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമ കമ്പനിയായ മെറ്റയ്ക്ക് പോലീസ് കത്തെഴുതി. ഈ ഗ്രൂപ്പ് ഇവര്‍ നേരത്തെ ഡീലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് തേടിയിട്ടുണ്ട്. ഇതിനിടെ കൊല്‍ക്കത്ത, മൈസൂരു എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. മൈസൂര്‍ സ്വദേശി മനോരഞ്ജന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. ലളിത് ത്ധായുടെ കൊല്‍ക്കത്തയിലെ വീട്ടിലും പരിശോധന നടത്തി. സുഹൃത്തുക്കളുടെ മൊഴി എടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധനയും പോലീസ് തുടങ്ങിയിട്ടുണ്ട്.
പാര്‍ലമെന്റ് അതിക്രമക്കേസില്‍ അന്വേഷണം വിപുലപ്പെടുത്തി സെപ്ഷ്യല്‍ സെല്‍. ആറ് സംസ്ഥാനങ്ങളിലായി പോലീസ് അന്വേഷണം തുടരുകയാണ്. കര്‍ണാടക, യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, ദില്ലി, സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേസില്‍ ഒരാളെ കൂടി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ലളിതിന്റെ സുഹൃത്ത് സൌരഭ് ചക്രവര്‍ത്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സംഭവസമയത്ത് ഇയാള്‍ക്കും ലളിത് ഝാ പ്രതിഷേധ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. വിപ്ലവം ജയിക്കട്ടയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു ഇത്. നേരത്തെ ലളിതിന്റെ മറ്റൊരു സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു.
സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്‌നൗ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാഗര്‍ ശര്‍മ്മ ഷൂ വാങ്ങിയ കടയുടമയും അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്. 600 രൂപക്കാണ് ഷൂ വാങ്ങിയതെന്നും കടയുടമയുടെ മൊഴി നല്‍കി. മുഖ്യപ്രതി ലളിത് ഝാ, മഹേഷ് എന്നിവര്‍ രാജസ്ഥാനില്‍ താമസിച്ച ഹോട്ടലിലും പരിശോധന നടത്തി.

Latest News