മദീന- മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മദീനയിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. അബ്ദുൾ റഹ്മാൻ ബിൻ സാലിഹ് ബിൻ മുദർഹം അൽ ഖതാമി എന്നയാളാണ് തന്റെ മാതാവ് ഫൗസിയ ബിൻത് താഹിർ ബിൻ മുഹമ്മദ് ഹക്മിയെയും സഹോദരി അഫ്‌നാനെയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമത്തിൽ ഇരുവരുടെയും മൃതദേഹം പ്രതി കത്തിക്കുകയും ചെയ്തു. കുറ്റവാളിയുടെ ക്രൂരത കണക്കിലെടുത്ത് വിവേചനാധികാരമുള്ള ശിക്ഷയായി കുറ്റവാളിയെ കൊല്ലാൻ വിധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവും പുറപ്പെടുവിച്ചു. തീരുമാനിച്ചത് നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായി ആയിരുന്നു